രാഖിയും വേണുവും ഒരുപാട് പ്രതീക്ഷയോടെയാണ് ആശുപത്രിയിലേക്ക് യാത്ര തിരിച്ചത്. അടുപ്പിച്ച് മാസമുറ തെറ്റിയത് കൊണ്ടാകാം രാഖിയ്ക്ക് വല്ലാത്തൊരു തെളിച്ചം. ഇത്തവണ അവർ രണ്ടു പേരും അത് ഉറപ്പിച്ച മട്ടായിരുന്നു. ഒരു കുഞ്ഞിനു വേണ്ടിയുള്ള അവരുടെ യാത്ര തുടങ്ങിയിട്ട് ഇപ്പോൾ പന്ത്രണ്ട് വർഷമായി .ചികിത്സയ്ക്കായി ഓരോരുത്തർ ശുപാർശ ചെയ്ത ഹോസ്പിറ്റലുകൾ. ലാപ്രോസ്കോ പിയിൽ തുടങ്ങി ഐ.വി.എഫ് വാതിൽ വരെയുള്ള യാത്ര. എന്നിട്ടും ഭാഗ്യം അവരെ തുണച്ചില്ല. അവരുടെ ജീവിതത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല.... രണ്ട് പേർക്കും ഉയർന്ന ജോലി, ആവശ്യത്തിലധികം സ്വത്ത്, സമൂഹത്തിൽ നല്ലൊരു ഇരിപ്പിടം ഉള്ള രണ്ട് കുടുംബങ്ങൾ .... ഒരു കുറവ് എന്നത് .... ഒരു കുഞ്ഞായിരുന്നു.ബന്ധുക്കളുടെ കുത്തുന്ന സംസാരത്തെക്കാളും ,അയൽക്കാരുടെ വഴിവിട്ട അഭിപ്രായങ്ങളെക്കാളും, സുഹൃത്തുക്കളുടെ അനുകമ്പയാർന്ന നോട്ടിത്തെക്കാളുമൊക്കെ വേണുവിനെ വേദനിപ്പിക്കുന്നത് രാഖിയുടെ നിറഞ്ഞ കണ്ണുകളായിരുന്നു. "മറ്റെന്ത് സൗദാഗ്യങ്ങളില്ലായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു നമുക്ക് എന്തേ ദൈവം ഈ ഒരു ഭാഗ്യം തന്നില്ല " എന്ന ചോദ്യത്തിന് അവളെ മാറോടണച്ച് തലയിൽ ചുംബിക്കാനെ വേണുവിന് കഴിയുമായിരുന്നുള്ളൂ പ്രതീക്ഷയുടെ ചിന്തയിൽ ആയിരുന്നതുകൊണ്ടാകണം കാറ് ആശുപത്രിയിൽ എത്തിയതവർ അറിഞ്ഞില്ല.
ഡോക്ടറുടെ നിർദേശപ്രകാരമുള്ള ടെസ്റ്റ് റിസൾട്ടിനുള്ള കാത്തിരിപ്പായിരുന്നു പിന്നെ .പ്രതീക്ഷയുടേയും സ്വപ്നങ്ങളുടേയും അങ്ങേ തലത്തിൽ എത്തിയത് കൊണ്ടാകണം രാഖിക്ഛർദ്ദിയും ക്ഷീണവും മറ്റും തോന്നുന്നത് അത് അവളുടെ പ്രതീക്ഷയെ ഊട്ടി ഉറപ്പിച്ചു.അപ്പോഴാണ് ഡോക്ടറുടെ റൂമിലേക്ക് വിളി വന്നത്. പിന്നെ ഓടിയെന്ന് തന്നെ പറയാം. ഡോക്ടറുടെ മുന്നിലെത്തി. സ്വപ്നങ്ങളുടെ ചീട്ട് കൊട്ടാരം തകർന്ന് വീണ പോലെയായിരുന്നു ഡോക്ടറുടെ വാക്കുകൾ :" ഇത്തവണയും റിസൾട്ട് നെഗറ്റീവ് ആണ്.പിന്നെ ഡോക്ടർ പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ല. ഇത് കേൾക്കുമ്പോൾ ഒരാണിനെക്കാൾ വേദനിക്കുന്നത് പെണ്ണിൻ്റെ മനസ്സാണെന്നറിയാവുന്നത് കൊണ്ടാകാംവേണു അവളെ ചേർത്ത് പിടിച്ച് കാറിന് അടുത്തേക്ക് നടന്നു.രാഖി കരയുന്നത് പോലുമില്ല. ഒരു കാർമേഘം മൂടിയ അവസ്ഥ. ഒന്നു പെയ്തു തീർന്നിരുന്നെങ്കിൽ എന്ന് വേണു ആഗ്രഹിച്ചു. അവളെ കാറിലിരുത്തി വേണു കയറാൻ തുടങ്ങിയപ്പോഴാണ് സായാഹ്ന പത്രത്തിൻ്റെ വരവ്. ഒരെണ്ണം വേടിച്ച് വണ്ടിയിലേക്ക് കയറിയ വേണു പത്രം പിടിക്കാനെന്നപ്പോലെ രാഖിയ്ക്ക് കൊടുത്തു. അപ്പോഴാണ് രണ്ടു പേരും ആ വാർത്ത ശ്രദ്ധിച്ചത്: " മറ്റൊരു ജീവിതത്തിനായി അമ്മ സ്വന്തം കുഞ്ഞിനെ കൊന്നു." വേണുവിൻ്റെ ഞെട്ടല് മാറുന്നതിന് മുന്നേ രാഖി സംസാരിച്ച് തുടങ്ങിയിരുന്നു: "ആ കുഞ്ഞിനെ നമുക്ക് കിട്ടിയിരുന്നെങ്കിൽ " .... എന്ന് പറഞ്ഞ് അവൾ വേണുവിൻ്റെ കൈകളിലേക്ക് പൊട്ടിക്കരഞ്ഞ് കൊണ്ട് വീണു:
ഈ ലോകത്ത് ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന എത്ര പേർ .... അതേ ലോകത്ത് സ്വന്തം കുഞ്ഞിനെ തെരിയിലെറിയുന്ന, കൊല്ലുന്ന എത്ര അമ്മമാർ ....അമ്മയാകാൻ കഴിയുന്നതാണ് ഒരു സ്ത്രീയുടെ മഹത്വം ....ആ സ്ത്രീ തന്നെ ആ ജീവനെ നശിപ്പിച്ചാലോ ....!!
സ്വന്തം കുഞ്ഞിൻ്റെ മുഖം കാണാനുള്ള ഒരമ്മയുടെ ആഗ്രഹത്തോളവും, കാത്തിരിപ്പിൻ്റെ തീവ്രതയോളവും വരില്ല ഈ ലോകത്ത് മറ്റൊരു വികാരവും.......
ഡോക്ടറുടെ നിർദേശപ്രകാരമുള്ള ടെസ്റ്റ് റിസൾട്ടിനുള്ള കാത്തിരിപ്പായിരുന്നു പിന്നെ .പ്രതീക്ഷയുടേയും സ്വപ്നങ്ങളുടേയും അങ്ങേ തലത്തിൽ എത്തിയത് കൊണ്ടാകണം രാഖിക്ഛർദ്ദിയും ക്ഷീണവും മറ്റും തോന്നുന്നത് അത് അവളുടെ പ്രതീക്ഷയെ ഊട്ടി ഉറപ്പിച്ചു.അപ്പോഴാണ് ഡോക്ടറുടെ റൂമിലേക്ക് വിളി വന്നത്. പിന്നെ ഓടിയെന്ന് തന്നെ പറയാം. ഡോക്ടറുടെ മുന്നിലെത്തി. സ്വപ്നങ്ങളുടെ ചീട്ട് കൊട്ടാരം തകർന്ന് വീണ പോലെയായിരുന്നു ഡോക്ടറുടെ വാക്കുകൾ :" ഇത്തവണയും റിസൾട്ട് നെഗറ്റീവ് ആണ്.പിന്നെ ഡോക്ടർ പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ല. ഇത് കേൾക്കുമ്പോൾ ഒരാണിനെക്കാൾ വേദനിക്കുന്നത് പെണ്ണിൻ്റെ മനസ്സാണെന്നറിയാവുന്നത് കൊണ്ടാകാംവേണു അവളെ ചേർത്ത് പിടിച്ച് കാറിന് അടുത്തേക്ക് നടന്നു.രാഖി കരയുന്നത് പോലുമില്ല. ഒരു കാർമേഘം മൂടിയ അവസ്ഥ. ഒന്നു പെയ്തു തീർന്നിരുന്നെങ്കിൽ എന്ന് വേണു ആഗ്രഹിച്ചു. അവളെ കാറിലിരുത്തി വേണു കയറാൻ തുടങ്ങിയപ്പോഴാണ് സായാഹ്ന പത്രത്തിൻ്റെ വരവ്. ഒരെണ്ണം വേടിച്ച് വണ്ടിയിലേക്ക് കയറിയ വേണു പത്രം പിടിക്കാനെന്നപ്പോലെ രാഖിയ്ക്ക് കൊടുത്തു. അപ്പോഴാണ് രണ്ടു പേരും ആ വാർത്ത ശ്രദ്ധിച്ചത്: " മറ്റൊരു ജീവിതത്തിനായി അമ്മ സ്വന്തം കുഞ്ഞിനെ കൊന്നു." വേണുവിൻ്റെ ഞെട്ടല് മാറുന്നതിന് മുന്നേ രാഖി സംസാരിച്ച് തുടങ്ങിയിരുന്നു: "ആ കുഞ്ഞിനെ നമുക്ക് കിട്ടിയിരുന്നെങ്കിൽ " .... എന്ന് പറഞ്ഞ് അവൾ വേണുവിൻ്റെ കൈകളിലേക്ക് പൊട്ടിക്കരഞ്ഞ് കൊണ്ട് വീണു:
ഈ ലോകത്ത് ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന എത്ര പേർ .... അതേ ലോകത്ത് സ്വന്തം കുഞ്ഞിനെ തെരിയിലെറിയുന്ന, കൊല്ലുന്ന എത്ര അമ്മമാർ ....അമ്മയാകാൻ കഴിയുന്നതാണ് ഒരു സ്ത്രീയുടെ മഹത്വം ....ആ സ്ത്രീ തന്നെ ആ ജീവനെ നശിപ്പിച്ചാലോ ....!!
സ്വന്തം കുഞ്ഞിൻ്റെ മുഖം കാണാനുള്ള ഒരമ്മയുടെ ആഗ്രഹത്തോളവും, കാത്തിരിപ്പിൻ്റെ തീവ്രതയോളവും വരില്ല ഈ ലോകത്ത് മറ്റൊരു വികാരവും.......
Good 😍❤️
ReplyDeleteNice😍
ReplyDeleteNice work 👍
ReplyDelete😍😍
ReplyDeleteചിന്തകൾക്ക് വഴി ഒരുക്കുന്ന എഴുത്ത്... വികാരങ്ങൾ നന്നായി വർണിച്ചു... Good one!!
ReplyDeleteThank u for the support
ReplyDeleteLast paragraph il soochipicha new generation ammamare orkumbol aanu namude ammamarude mahatvam manasikakunath❤️❤️❤️❤️❤️
ReplyDelete❤️❤️❤️❤️nalla feel.
ReplyDeleteRakhiyum venuvum😍
ReplyDeleteThank uu😍
ReplyDeleteSuper mole😘
ReplyDeleteEthum kollaam molle
ReplyDeleteNice work
ReplyDeleteHusband and wife are same in the sadness. Husband never show it. Murder of children by the father is less than mother..he can tolerate anything but she cannot. But it is a good starting,try for the more
ReplyDeleteNice work. Elaborate the feelings from the next work
ReplyDelete😍😍
ReplyDelete🥰👍
ReplyDeleteSuper ...moleee.......
ReplyDelete